ടൂണിഷ് : ഇസ്രായേലിന്റെ ഗസ ഉപരോധം മറികടക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യാന്തര സമൂഹത്തിന്റെ കടൽ സഞ്ചാരമാണ് ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല. ഗസക്ക് മാനുഷിക സഹായം നൽകുകയും പലസ്തീൻ ജനതയുമായുള്ള ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.'ഉസ്തു സുമൂദുൽ ആലമി' അല്ലെങ്കിൽ 'ഉസതുൽ ഹർക്കതിൽ ആലമി' എന്ന് അറബികൾ വിശേഷിക്കുന്ന ഗ്ലോബൽ ഫ്രീഡം ഫോട്ടില്ലയാണിത്. ഇസ്രായേൽ അതിക്രമത്തിനെതിരായ ഒരു പ്രതീകാത്മക സമരമാണിത്. ഇസ്രായേലി നിയന്ത്രണങ്ങൾ മറികടന്നും ഉപരോധത്തെ വെല്ലുവിളിച്ചുകൊണ്ടും ഗാസയിലേക്ക് ഒരു മാനുഷിക സമുദ്ര ഇടനാഴി സ്ഥാപിക്കാനാണ് ഫ്ലോട്ടില്ല ശ്രമിക്കുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് ഉൾപെടെ മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, ഡോക്ടർമാർ, പത്രപ്രവർത്തകർ എന്നിവരുൾപ്പെടുന്ന 44 രാജ്യങ്ങളിൽ നിന്നുള്ള 6,000-ത്തിലധികം പേർ ഈ യാത്രയുടെ ഭാഗമാണ്. സൂസൻ സരണ്ടൻ, റോജർ വാട്ടേഴ്‌സ് എന്നിവരാണ് ദൗത്യത്തിലെ മറ്റു ശ്രദ്ധേയ വ്യക്തികൾ. മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള ഒന്നിലധികം തുറമുഖങ്ങളിൽ നിന്ന് പുറപ്പെട്ട് ഗാസയിൽ ഒത്തുചേരാനൊരുങ്ങുന്ന 50-ലധികം കപ്പലുകളും ബോട്ടുകളുമാണ് ഫ്ലോ...
- Get link
- X
- Other Apps